Friday 24 February 2012

മണ്ണിന്റെ മണവാളന്‍മാര്‍


കത്തി തെളിയുന്ന മാനത്തിന്‍ താഴെ ,,കുത്തി തുളയ്ക്കും വെയില്‍ വിളക്കില്‍ 
സൌരോര്‍ജം മത്രേം ഊറ്റി കുടിച്ചു തുള്ളി വിയര്‍പ്പതു കൊണ്ട് മദിച്ചു 
കറുത്തിരുണ്ട മണവാളന്‍മാര്‍ ഒരുങ്ങുന്നു പോകാന്‍ മംഗളതിനായ്
തൂമ്പയെടുത്ത് പട്ടു പുതച്ചു..അരകച്ച മുറുക്കി  വിശപ്പുമടക്കി
 പുതു വിത്തുകള്‍ പാകാന്‍  ഒരു പുതു ജന്മം ഏകാന്‍ ..

ഇന്നു ഉറ്റിയ വിയര്‍പ്പിന്‍ കണികകള്‍  നാള്‍ വഴിയില്‍ പൊന്‍ നാണയം ആകാന്‍ 
നവ വധുവാം ഭൂമി ദേവിക്ക് പുഷ്പാഞ്ജലി സമര്‍പ്പിക്കാന്‍,
തൊലി കറുപ്പിച്ചു ഉള്ളം വെള്ളുക്കാന്‍ അവരതാ അങ്ങന്നെ നടന്നു നീങ്ങുന്നു 
ഹരിത ഭംഗിയര്‍ന്ന പാടങ്ങള്‍ കാണുമ്പോള്‍ കറുപ്പ് മനസ്സില്‍ ആര്കെങ്കില്ലും വരുമോ?
തന്റേതല്ലാത്ത വിശപ്പിന്നു വേണ്ടി തന്നെ മറന്നു പ്രണയിക്കുന്നവര്‍ ദേവിയെ..
വന്നു വില്ലന്‍മാര്‍ പതിവുപോല്ലേ എങ്കില്ലും എല്ലാം തകര്‍ത്തു തന്‍ പ്രണയത്തിന്‍ ശക്തിയാല്‍ 
ഈ ലോക മാനവര്‍ തന്‍ വയറിന്‍ കാതല്‍ ആറ്റി ശമിപ്പിചിടാന്‍ 
ഇന്നുമാ മണ്ണിന്റെ മണവാളരുന്നരുനു സൂര്യന്റെ പട്ടു കേട്ട് 

Wednesday 22 February 2012

ശര ശയനം


പണ്ടൊരു മഹാത്മാവാം ഭീഷ്മര്‍

ശരശയനത്തിലായ് നാളുകള്‍ പലതും..
വില്ലാളി വീരന്മാര്‍ പാണ്ഡവര്‍  കൗരവര്‍ ആടിത്തിമിര്‍ത്ത
ചോര കറയില്‍ വാളുകള്‍ അമ്പുകള്‍ വെട്ടി തിളങ്ങിയ 
അതി പുരാതന മഹാഭാരത യുദ്ധത്തില്‍ ..

അതിശക്തനാം അതിപ്രൌഡനാം ആ മഹാ 
രാജന്ന് ആയിരം അമ്പിന്‍മേല്‍ ഒരുങ്ങി മെത്ത
തന്‍ ചുടു ചോര ചോര്‍ന്നോലിചീടുന്നതും

തന്‍ ബന്ധു മിത്രങ്ങള്‍ വീണു പിടഞ്ഞിട്ടും 

കണ്ണിലേറെ ഇരുട്ടു കയറും വരെ 
മനം തരിക്കെ നോക്കി നില്‍ക്കേണ്ടി വന്നു
തെല്ലനങ്ങാന്‍ പോലും ആയിടാതെ,,
നിനയ്ക്കുമ്പോള്‍ മരണ വരമുള്ള മഹാരാജന്‍ 
ഒട്ടു കിടന്നു ഉത്തരായനം കാത്ത്
കര്‍മ ഫലം അല്ലാതെന്തു ചൊല്ലേണ്ടു..
സര്‍വതുണ്ടായിട്ടും ഈ ദുര്‍വിധി

ഇന്നീ നവ മഹാ ഭാരത യുദ്ധത്തില്‍ 
നിസ്സഹായത തന്‍ പര്‍വത ശിഖരത്തില്‍ 
ഏറ്റവും ഉയരം കീഴടക്കി ഞാനവിടെ
എനിക്കായ്‌ ഒരുക്കി ശരപഞ്ചരം..
ചുടു ചോര സിരകളില്‍ ഓടുന്ന
ആത്മാവില്ലാത്ത ദേഹം
മുറ തെറ്റാതെ  നടന്നീടുന്നു
ഹൃദയ തുടിപ്പതൊന്നു മാത്രേം

ഇന്നീ കിടപ്പില്‍ ഞാന്‍ അറിഞ്ഞിടുന്നു 
ജീവന്‍ നില്‍ക്കെ മരിക്കുന്നതെങ്ങനെ..
ഇറ്റി വീഴുന്ന മഞ്ഞു തുള്ളികള്‍ക്ക് പോലും
ഈ ഹിമാശിഖരത്തില്‍ രക്തവര്‍ണ്ണം
ചുറ്റും നടക്കുന്ന യുദ്ധത്തിനിടയില്‍
എന്നവസനിക്കുമെന്നറിയാത്ത എന്‍ ശര ശയനം 

യുദ്ധം മുറുകുന്നു,വാക്കുകള്‍ വാളുകള്‍  തിളങ്ങുന്നു
ചുറ്റും എന്തൊക്കെയോ വ്യക്ത:അവ്യക്ത ചിത്രങ്ങള്‍
വലിയുന്ന ശ്വാസത്തിന്‍ ഇടമുറിയാതെ ഞാന്‍ 
കെള്‍കുന്നു മാനവ ദീന രോദനങ്ങള്‍
ഓടിയൊളിക്കാന്‍ കൊതിചിടും അര്‍ജുനന്‍ 
പോലും ഈ നവ യുദ്ധ മുഖത്ത്
എന്‍ മാംസ ഭാഗങ്ങള്‍ കൂരമ്പുകള്‍ക്ക് മേല്‍ 
എന്കില്ലും മൂര്‍ച്ചയേറിയ വാക്കുകള്‍
ഇന്നിന്റെ തോക്കാണവ  എന്ന് ഞാന്‍ എന്തേ 
പണ്ടും തിരിച്ചറിയാത്ത മണ്ടിയായ്‌

പണ്ടെങ്ങോ എന്നെ വിട്ടു പിര്ഞ്ഞോ രേന്ന്‍ ആത്മാവ് 
ദൂരെ നിന്ന് ചിരിക്കുന്നു ഒരു പരാജിത ദേഹത്തെ നോക്കി 
എല്ലാം കണ്ടും അറിഞ്ഞും കിടക്കുന്നു ഞാന്‍ ഇന്നും
എന്നവസാനിക്കുമെന്നറിയാത്തോരെൻ ശയശയനം 


Friday 17 February 2012

മണ്‍ ചിരാത്

മറന്നു തുടങ്ങിയ നിമിഷങ്ങളില്ലും
ജീവിതം ഓര്‍മിപ്പിച്ചത്  നിന്‍ വാക്കുകള്‍ ആയിരുന്നു
ഇലകള്‍ കൊഴിഞ്ഞു തുടങ്ങിയ ചില്ലയില്‍
പൂക്കള്‍ വീണ്ടും വിരിയിപ്പിച്ചത് നിന്‍ പുഞ്ചിരിയായിരുന്നു

നിലാവിന്റെ മന്ദസ്മിതം പോല്‍  തുളുമ്പുന്ന
നിന്‍ മൃദു തേന്‍ മൊഴിക്കായ്എന്നുമെന്‍ മനം
എന്നും കൊതിക്കുന്നു ഒരുപാട് ഒരുപാട്
എന്‍ സ്വന്തം അല്ലന്നു അറിഞ്ഞിരുന്നിട്ടും

വിരഹത്തിന്‍ വേദന കാര്‍ന്നു തിന്നിടും നിന്നെ..
അത് കണ്ടിടാന്‍ കാണില്ല ഞാന്നും കൂടെ..
അറിയൂ വ്യര്‍ത്ഥം എന്‍ ശരീരം ,,,
അതിനുള്ളിലെ മാനസം കൊതിക്കുന്നു നിന്നെ,,
വളരുന്ന മാംസ കണികകള്‍ തന്‍ വേദന
വിണ്ടു കീറുന്ന തൊലിയുടെ നീറ്റല്‍,,വിരഹം
അടുക്കുന്നു ;അകലുന്നു നീ അതിലേറെ വേദന .

പൊലിഞ്ഞു കൊണ്ടിരിക്കുന്ന ഈ മണ്‍ചിരാതില്‍
എത്രെകാലം  നീ ഒഴിചിടും എണ്ണ..
നിലനില്‍ക്കില്ലതിന്‍  ശോഭ എന്‍ പ്രിയാ
അകാലമായി പൊലിയുവാന്‍  എന്‍  വിധി
അതിനാല്‍ മറയ്ക്കുവാന്‍ എന്‍ മനം നിന്‍  മുന്നില്‍
ധൃതി പെടുന്നു ഏറെയും ,,കഴിഞ്ഞില്ലെങ്കില്‍ പോലും
  

Thursday 2 February 2012

നിന്‍ സ്മരണകളെയും......

ഓര്‍മ്മകള്‍  നല്‍കുന്ന  സാന്ത്വനം  ഒരുപാടാണ് ,,,
ഒരിക്കല്‍,,അന്ന് ,,,എന്നിവെയല്ലാം,,എന്‍
പ്രിയ പെട്ട  വാക്കുകള്‍ ,,,നിന്‍ ഓര്‍മയില്‍,,

നിന്റെ കണ്ണുകള്‍ എനിക്ക് സമ്മാനിച്ച  ഓര്‍മ്മകള്‍,,
ആ മരചോട്ടില്‍   വീണുടഞ്ഞ എന്‍ കുപ്പി വള പൊട്ടുകള്‍ ,,
നിന്‍  മാറിലെ  രോമങ്ങള്‍  എന്നോട് മൊഴിഞ്ഞ രഹസ്യങ്ങള്‍,,,
സ്മരണകള്‍ എല്ലാം എന്‍ പ്രിയ തോഴരല്ലോ,,,

അന്ന് നമ്മള്‍ ഒരുമിച്ചു പങ്കിട്ട  മധുരം,,,
ആ രാത്രി  നീ  എനിക്ക് സമ്മാനിച്ച   ചുടു ചുംബനങ്ങള്‍....
അവസാനികാതെ...നീണ്ടിരുന്നെങ്കില്‍,,,,എന്നാഗ്രെഹിച്ച ...നിമിഷങ്ങള്‍,,,
ഭൂമിയുടെ  കറക്കം  ആ നിമിഷം നിലചെന്കില്‍  എന്ന് കരുതിപോയ  കണങ്ങള്‍,,,
മാറാത്ത  സമയത്തിന്‍ അഗാതതയില്‍ പതിച്ച  നാഴികകള്‍ ,,,
ഇനി അപ്രാപ്യം ആയ  നിമിഷങ്ങള്‍,,,,

ഒരു മനോഹര  ഗസല് കേട്ട  സന്തോഷം പോല്‍
എന്നെ  സര്‍വതും  മതി മറപ്പികുന്ന  എന്‍  ഓര്‍മ്മകള്‍ ,,,
ആ  ചുടു  നിശ്വാസതിന്‍ ..ആ പതിഞ്ഞ  സ്വരതിന്‍ ,,,,
എന്‍  കൂട്ടില്‍ നിന്നും പറന്നു പോയ  എന്‍ പ്രിയ  പക്ഷിയെ,,,
വിരിഞ്ഞ  ആകാശം  നിന്നെ  കാതിരികുന്നുണ്ടാവും,,,,
എങ്കിലും  എന്‍  മാറിന്‍ കൂട്ടില്‍  നിന്‍ നിഴല്‍ ഞാന്‍ ഇന്നും വഹിക്കുന്നു,,,
നിന്‍ സ്മരണകളെയും......